Tuesday, October 23, 2007

അറ്റകുറ്റപ്പണി: കര്‍ശന നടപടിയെന്ന് മന്ത്രി

മഴയുടെ പേര് പറഞ്ഞ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ്. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളെ കുറിച്ച് ആലോചിക്കുന്നതിനായി പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 17.42 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ശബരിമല റോഡുകള്‍ കടന്നുപോകുന്ന കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിരിക്കും ഈ തുക ചെലവഴിക്കുക. ഈ റോഡുകളുടെ അറുപത് ശതമാനം പണികളും പൂര്‍ത്തിയാക്കിയതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ മന്ത്രിയെ അറിയിച്ചു. ശേഷിക്കുന്നവ നവംബര്‍ 15ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. ശബരിമല തീര്‍ത്ഥാടനത്തിന്‍റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് അറ്റകുറ്റപ്പണികള്‍ രാത്രിയും പകലുമായി പൂര്‍ത്തിയാക്കും. മഴയില്ലാത്ത സമയങ്ങളില്‍ കൂടുതല്‍ ജോലി ചെയ്ത് തീര്‍ക്കണം. ഇതിനായി കൂടുതല്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.പ്രതികൂലകാലാവസ്ഥയുടെ പേരില്‍ പണികള്‍ നിര്‍ത്തിവച്ചാല്‍ അത് ഗൌരവമായി കാണ്ട് നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി ഉദ്യോഗസ്ഥന്മാരെ അറിയിച്ചു. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളുടെ പുരോഗതി എല്ലാദിവസവും വിലയിരുത്തുന്നതിനായി പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(Source: yahoo.malayalam)

1 comment:

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Notebook, I hope you enjoy. The address is http://notebooks-brasil.blogspot.com. A hug.