മഴയുടെ പേര് പറഞ്ഞ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ്. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളെ കുറിച്ച് ആലോചിക്കുന്നതിനായി പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 17.42 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ശബരിമല റോഡുകള്‍ കടന്നുപോകുന്ന കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിരിക്കും ഈ തുക ചെലവഴിക്കുക. ഈ റോഡുകളുടെ അറുപത് ശതമാനം പണികളും പൂര്‍ത്തിയാക്കിയതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ മന്ത്രിയെ അറിയിച്ചു. ശേഷിക്കുന്നവ നവംബര്‍ 15ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. ശബരിമല തീര്‍ത്ഥാടനത്തിന്‍റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് അറ്റകുറ്റപ്പണികള്‍ രാത്രിയും പകലുമായി പൂര്‍ത്തിയാക്കും. മഴയില്ലാത്ത സമയങ്ങളില്‍ കൂടുതല്‍ ജോലി ചെയ്ത് തീര്‍ക്കണം. ഇതിനായി കൂടുതല്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.പ്രതികൂലകാലാവസ്ഥയുടെ പേരില്‍ പണികള്‍ നിര്‍ത്തിവച്ചാല്‍ അത് ഗൌരവമായി കാണ്ട് നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി ഉദ്യോഗസ്ഥന്മാരെ അറിയിച്ചു. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളുടെ പുരോഗതി എല്ലാദിവസവും വിലയിരുത്തുന്നതിനായി പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(Source: yahoo.malayalam)
Tuesday, October 23, 2007
ഇന്‍ഫോസിസിന് 18 ശതമാനം ലാഭവര്‍ധന
സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്‍ഫോസിസിന് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 18.4 ശതമാനം അറ്റാദായ വളര്‍ച്ച. സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദവര്‍ഷത്തില്‍ 1100 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 930 കോടി രൂപയായിരുന്നു. രണ്ടാം പാദത്തില്‍ കമ്പനിയുടെ വില്‍പനയില്‍ 19 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും ഇന്‍ഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഗോപാലകൃഷ്ണന്‍ ബാംഗ്ലൂരില്‍ അറിയിച്ചു. ഇക്കാലയളവില്‍ എ ബി എന്‍ ആംറൊ ഉള്‍പ്പെടെ പുതുതായി 48 ഇടപാടുകാര്‍ കൂടി ഇന്‍ഫോസിസിന് സ്വന്തമാക്കാനുമായി.
(Source: yahoo.malayalam)
ആസ്ത്മയും ഭക്ഷണവും
പുകപടലങ്ങള്‍, പൊടി.പുല്ല്,പൂമ്പൊടി മുതലായവ പോലെ തന്നെ ഭക്ഷണവും ആസ്ത്മയ്ക്ക് കാരണമാകാറുണ്ട്. ഇതിന് പൊതുവായൊരു പട്ടിക ഉണ്ടാക്കാനാവില്ല. ഓരോരുത്തരിലും ഭക്ഷണങ്ങള്‍ വ്യത്യസ്ഥപ്രതികരണം കാണിക്കുന്നു എന്നതുതന്നെ കാരണം. ഭക്ഷണത്തിലെ പ്രോട്ടീനോട് ശരീരം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതുകാരണമാണ് ആഹാരത്തിനോട് അലര്‍ജി ഉണ്ടാവുന്നത്. രോഗപ്രതിരോഗ വ്യൂഹം പ്രവര്‍ത്തന സജ്ജമാകുകയും ആ ഭക്ഷണത്തിലെ പ്രോട്ടീന് എതിരായുള്ള ആന്‍റിബോഡി ഉണ്ടാവുകയും ചെയ്യുന്നു. അടുത്ത തവണ ഇതേ ഭക്ഷണം കഴിക്കുമ്പോള്‍ അത് അലര്‍ജിക്കു കാരണമാകുന്നു.പാല്‍, മുട്ട, ഗോതമ്പ്, കപ്പലണ്ടി, കണവ, ഞണ്ട്, സോയാബീന്‍സ് തുടങ്ങിയവ സാധാരണയായി അലര്‍ജി ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. ഭക്ഷണത്തിലുള്ള ചില രാസവസ്തുക്കള്‍ ചിലരില്‍ ആസ്ത്മ ഉണ്ടാക്കാം. ഭക്ഷണങ്ങളില്‍ കൃത്രിമമായി ചേര്‍ക്കുന്ന പ്രിസേര്‍വേറ്റീവ്സ് ആണ് പലപ്പോഴും പ്രശ്നത്തിനു കാരണമാവുക. സാലിസിലേറ്റ്സ്, അമീന്‍സ് മുതലായവ ഇങ്ങനെ കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങളാണ്. അലര്‍ജി പരിശോധനയിലൂടെയും തൊലിപ്പുറത്തുള്ള കുത്തിവെയ്പ്പിലൂടെയും അലര്‍ജി കണ്ടുപിടിക്കാം. ഒരോ ഭക്ഷണവും കഴിച്ച ശേഷം വലിവു കൂടുന്നോ എന്നു പരിശോധിക്കുന്നത് അലര്‍ജിയുള്ള പദാര്‍ഥത്തെ കണ്ടുപിടിക്കാന്‍ സഹായിക്കും. പാല്‍, പാലുല്‍പ്പന്നങ്ങള്‍, പഴങ്ങള്‍ ഇലക്കറികള്‍,പച്ചക്കറികള്‍ തുടങ്ങിയവയൊക്കെ ആസ്ത് മയെ പ്രതിരോധിക്കാന്‍ ഉപകരിക്കുന്നു എന്നാണ് കണ്ടെത്തല്‍. എണ്ണപ്പലഹാരങ്ങള്‍ ആസ്ത്മാ രോഗികള്‍ കഴിയുന്നതും ഒഴിവാക്കുക.അമിത ഭക്ഷണം ഒഴിവാക്കുക. ധാരാളം വെള്ളം കുടിയ്ക്കുക. ചിട്ടയായ ജീവിതം നയിക്കുക. ഇവയൊക്കെ ആസ്ത്മയെ പ്രതിരോധിക്കാന്‍ സഹായിക്കും.
(Source: weblokam)
കോളിഫ്ലവര്‍ ചില്ലിക്കറി
ചേര്‍ക്കേണ്ട ഇനങ്ങള്‍
കോളിഫ്ലവര്‍ 2 കിലോ മുട്ട 4 എണ്ണം കുരുമുളകുപൊടി 2സ്പൂണ്‍ മൈദ 100 ഗ്രാം ഉപ്പ് പാകത്തിന് റെഡ് ചില്ലി കളര്‍ 5 തുള്ളി സവാള അര കിലോപച്ചമുളക് 15 എണ്ണം വെള്ളുത്തുള്ളി 5 അല്ലി ടൊമാറ്റൊ സോസ് 6 സ്പൂണ്‍ എണ്ണ 600 ഗ്രാം
പാകം ചെയ്യേണ്ട വിധം
ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് ഒഴിച്ച് ഉപ്പും കുരുമുളകും ചേര്‍ത്ത് അടിച്ച് പതയ്ക്കുക. കോണ്‍ഫ്ലവര്‍ അരിഞ്ഞ് അതില്‍ തട്ടി കുഴയ്ക്കുക. കുഴമ്പു പരുവത്തിലാകുമ്പോള്‍ മാവ് ഇലകളില്‍ തേച്ചുപിടിപ്പിയ്ക്കണം. അതിനുശേഷം ചീനച്ചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് കോളിഫ്ലവര്‍ ഇട്ട് ചുവപ്പിച്ച് വറുത്തുകോരുക. സവാളയും വെള്ളുത്തുള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞ് ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് വഴറ്റുക. നല്ലവണ്ണം ചുവന്നുവരുമ്പോള്‍ കളര്‍ ഒഴിച്ച് ഇളക്കിയ ശേഷം വറുത്തുവച്ചിരിക്കുന്ന കോണ്‍ഫ്ലവര്‍ ഇട്ട് ഇളക്കുക. അതില്‍ റ്റൊമാറ്റൊ സോസും ഉപ്പും ചേര്‍ത്തിളക്കി അല്‍പസമയം കഴിഞ്ഞ് വാങ്ങിവച്ച് ചൂടോടെ ഉപയോഗിക്കം.
കോളിഫ്ലവര്‍ 2 കിലോ മുട്ട 4 എണ്ണം കുരുമുളകുപൊടി 2സ്പൂണ്‍ മൈദ 100 ഗ്രാം ഉപ്പ് പാകത്തിന് റെഡ് ചില്ലി കളര്‍ 5 തുള്ളി സവാള അര കിലോപച്ചമുളക് 15 എണ്ണം വെള്ളുത്തുള്ളി 5 അല്ലി ടൊമാറ്റൊ സോസ് 6 സ്പൂണ്‍ എണ്ണ 600 ഗ്രാം
പാകം ചെയ്യേണ്ട വിധം
ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് ഒഴിച്ച് ഉപ്പും കുരുമുളകും ചേര്‍ത്ത് അടിച്ച് പതയ്ക്കുക. കോണ്‍ഫ്ലവര്‍ അരിഞ്ഞ് അതില്‍ തട്ടി കുഴയ്ക്കുക. കുഴമ്പു പരുവത്തിലാകുമ്പോള്‍ മാവ് ഇലകളില്‍ തേച്ചുപിടിപ്പിയ്ക്കണം. അതിനുശേഷം ചീനച്ചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് കോളിഫ്ലവര്‍ ഇട്ട് ചുവപ്പിച്ച് വറുത്തുകോരുക. സവാളയും വെള്ളുത്തുള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞ് ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് വഴറ്റുക. നല്ലവണ്ണം ചുവന്നുവരുമ്പോള്‍ കളര്‍ ഒഴിച്ച് ഇളക്കിയ ശേഷം വറുത്തുവച്ചിരിക്കുന്ന കോണ്‍ഫ്ലവര്‍ ഇട്ട് ഇളക്കുക. അതില്‍ റ്റൊമാറ്റൊ സോസും ഉപ്പും ചേര്‍ത്തിളക്കി അല്‍പസമയം കഴിഞ്ഞ് വാങ്ങിവച്ച് ചൂടോടെ ഉപയോഗിക്കം.
(Source: msn.malayalam)
ഓണ്‍ലൈന്‍ മരുന്നുകള്‍
ഇന്‍റര്‍നെറ്റില്‍ എന്തിനും ഉള്ള മരുന്നുണ്ട്. രോഗങ്ങള്‍ക്ക് ഇ-ശുശ്രൂഷയും. ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണിലിരുന്ന് ഒരു ഡോക്ടര്‍ നിങ്ങളുടെ രോഗങ്ങള്‍ക്ക് മരുന്നുകള്‍ നിര്‍ദേശിക്കുന്നു. ആശ്വാസ വചനങ്ങള്‍ നല്‍കുന്നു. മാനസിക പ്രതിസന്ധികള്‍ നേരിടുന്നവരാണ് ഇ-ശുശ്രൂഷ തേടി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങ് സൈറ്റുകളിലേക്ക് കുതിക്കുന്നത്.
ഓണ്‍ലൈന്‍ മനശാസ്ത്രകേന്ദ്രങ്ങള്‍ പോയ ദശകത്തില്‍ വന്‍ കുതിപ്പാണ് നടത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ രംഗത്തെ നെല്ലും പതിരും തിരിക്കാനാകാതെ കുഴങ്ങുകയാണ് ലോക മനശാസ്ത്രസമൂഹം. ഇ-തെറാപ്പി എന്ന് വിളിപ്പേരുള്ള ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങ് കേന്ദ്രങ്ങള്‍ നെറ്റില്‍ പ്രത്യേക്ഷപ്പെട്ടത് തൊണ്ണൂറുകളിലായിരുന്നു. 1995ല്‍ 12 ഇ-തെറാപ്പി കേന്ദ്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
2001 ആയപ്പോഴേക്കും ഇ-തെറാപ്പികേന്ദ്രങ്ങളുടെ എണ്ണം മൂന്നൂറിലേറെയായി. നിലവിലുളള അവസ്ഥ കണക്കെടുക്കാനാകാതെ കുഴങ്ങുകയാണ് മനശാസ്ത്രഞ്ജ സമൂഹമെന്ന് പ്രമുഖ മനശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മായ മെറ്റാനോയിയയുടെ വെബ്സൈറ്റ് പറയുന്നു.
അഞ്ഞൂറോളം ഇ-തെറാപ്പിസ്റ്റുകള്‍ ജോലിയെടുക്കുന്ന മുഴുവന്‍ സമയം ഇ-ക്ലിനിക്കുകള്‍ മൂന്നെണ്ണെമാണ് ഇപ്പോഴുള്ളത്. രോഗികളുമായി മുഖാമുഖം കൂടികാഴ്ച നടത്താതെ രോഗത്തെ കുറിച്ച് അവര്‍ എഴുതി അറിയിക്കുന്നത് കൊണ്ട് മാത്രം രോഗം നിര്‍ണയം നടത്തി ചികിത്സ വിധിക്കുന്നതിലെ ആധികാരികത ചോദ്യം ചെയ്യപ്പെടുമ്പോഴും ഈ രംഗത്ത് പുതിയ കേന്ദ്രങ്ങള്‍ വര്‍ദ്ധിക്കുകയാണ്.
സ്വാകര്യനൊമ്പരങ്ങള്‍ രഹസ്യമായി മറ്റൊരാളോട് തുറന്ന് പറയാന്‍ നെറ്റ് അവസരമുണ്ടാക്കുന്നു എന്നത് തന്നെയാണ് ഇ-കൗണ്‍സിലിങ്ങുകള്‍ വ്യാപകമാകാന്‍ കാരണം.പുറത്തു പറയാന്‍ കഴിയാത്ത ബന്ധങ്ങള്‍ മൂലം കുഴങ്ങുന്നവരെ രക്ഷിക്കാനാണ് ഈ രംഗത്ത് മനശാസ്ത്രജ്ഞന്മാര്‍ എറെ ശ്രമിക്കുന്നതും.
വിവാഹേതരബന്ധങ്ങളില്‍ എര്‍പ്പെടുന്നവരെ മാനസികമായി തുണക്കാന്‍ അടുത്തിടെ രൂപം കൊണ്ട വെബ്സൈറ്റില്‍ ഇപ്പോള്‍ വന്‍ തിരക്കാണെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് അറിയാതെ കാമുകനുമായും ഭാര്യ അറിയാതെ കാമുകിയുമായും സ്വൈര്യ ജീവിതം നയിക്കാനുള്ള തന്ത്രങ്ങളാണ് മിക്ക ഉപഭോക്താക്കള്‍ക്കും വേണ്ടത്. ‘കഥാര്‍സിസ് ഓണ്‍ലൈന്‍ ഡോട്ട് നെറ്റ്’എന്ന സൈറ്റിലൂടെയാണ് അഗമ്യഗമനത്തില്‍ പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങ് ലഭിക്കുന്നത്.
ഓണ്‍ലൈന്‍ മനശാസ്ത്രകേന്ദ്രങ്ങള്‍ പോയ ദശകത്തില്‍ വന്‍ കുതിപ്പാണ് നടത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ രംഗത്തെ നെല്ലും പതിരും തിരിക്കാനാകാതെ കുഴങ്ങുകയാണ് ലോക മനശാസ്ത്രസമൂഹം. ഇ-തെറാപ്പി എന്ന് വിളിപ്പേരുള്ള ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങ് കേന്ദ്രങ്ങള്‍ നെറ്റില്‍ പ്രത്യേക്ഷപ്പെട്ടത് തൊണ്ണൂറുകളിലായിരുന്നു. 1995ല്‍ 12 ഇ-തെറാപ്പി കേന്ദ്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
2001 ആയപ്പോഴേക്കും ഇ-തെറാപ്പികേന്ദ്രങ്ങളുടെ എണ്ണം മൂന്നൂറിലേറെയായി. നിലവിലുളള അവസ്ഥ കണക്കെടുക്കാനാകാതെ കുഴങ്ങുകയാണ് മനശാസ്ത്രഞ്ജ സമൂഹമെന്ന് പ്രമുഖ മനശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മായ മെറ്റാനോയിയയുടെ വെബ്സൈറ്റ് പറയുന്നു.
അഞ്ഞൂറോളം ഇ-തെറാപ്പിസ്റ്റുകള്‍ ജോലിയെടുക്കുന്ന മുഴുവന്‍ സമയം ഇ-ക്ലിനിക്കുകള്‍ മൂന്നെണ്ണെമാണ് ഇപ്പോഴുള്ളത്. രോഗികളുമായി മുഖാമുഖം കൂടികാഴ്ച നടത്താതെ രോഗത്തെ കുറിച്ച് അവര്‍ എഴുതി അറിയിക്കുന്നത് കൊണ്ട് മാത്രം രോഗം നിര്‍ണയം നടത്തി ചികിത്സ വിധിക്കുന്നതിലെ ആധികാരികത ചോദ്യം ചെയ്യപ്പെടുമ്പോഴും ഈ രംഗത്ത് പുതിയ കേന്ദ്രങ്ങള്‍ വര്‍ദ്ധിക്കുകയാണ്.
സ്വാകര്യനൊമ്പരങ്ങള്‍ രഹസ്യമായി മറ്റൊരാളോട് തുറന്ന് പറയാന്‍ നെറ്റ് അവസരമുണ്ടാക്കുന്നു എന്നത് തന്നെയാണ് ഇ-കൗണ്‍സിലിങ്ങുകള്‍ വ്യാപകമാകാന്‍ കാരണം.പുറത്തു പറയാന്‍ കഴിയാത്ത ബന്ധങ്ങള്‍ മൂലം കുഴങ്ങുന്നവരെ രക്ഷിക്കാനാണ് ഈ രംഗത്ത് മനശാസ്ത്രജ്ഞന്മാര്‍ എറെ ശ്രമിക്കുന്നതും.
വിവാഹേതരബന്ധങ്ങളില്‍ എര്‍പ്പെടുന്നവരെ മാനസികമായി തുണക്കാന്‍ അടുത്തിടെ രൂപം കൊണ്ട വെബ്സൈറ്റില്‍ ഇപ്പോള്‍ വന്‍ തിരക്കാണെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവ് അറിയാതെ കാമുകനുമായും ഭാര്യ അറിയാതെ കാമുകിയുമായും സ്വൈര്യ ജീവിതം നയിക്കാനുള്ള തന്ത്രങ്ങളാണ് മിക്ക ഉപഭോക്താക്കള്‍ക്കും വേണ്ടത്. ‘കഥാര്‍സിസ് ഓണ്‍ലൈന്‍ ഡോട്ട് നെറ്റ്’എന്ന സൈറ്റിലൂടെയാണ് അഗമ്യഗമനത്തില്‍ പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങ് ലഭിക്കുന്നത്.
(Source: msn.malayalam)
ബോബി ജിണ്ടാല്‍ ലൂസിയാന ഗവര്‍ണര്‍
ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജനായ ബോബി ജിണ്ടാല്‍ അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു അമേരിക്കന്‍ സംസ്ഥാനത്തെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ജിണ്ടാല്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടാണ് 36 കാരനായ ജിണ്ടാല്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ലൂസിയാനയിലെ തെരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ടു നേടിയാണ് ജിണ്ടാല്‍ വിജയിച്ചത്. അദ്ദേഹത്തിന്‍റെ തൊട്ടടുത്ത എതിരാളി ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വാള്‍ട്ടര്‍ ബോസ്സോയ്‌ക്ക് 18 ശതമാനം വോട്ട് ലഭിച്ചു. ഡമോക്രാറ്റിന്‍റെ നേതൃത്വത്തില്‍ 2003 ല്‍ തന്നെ പരാജയപ്പെടുത്തി അധികാരമേറ്റ ഗവര്‍ണര്‍ കാതലീന്‍ ബ്ലാങ്കോയ്‌ക്ക് പകരമായി ഇനി ജിണ്ടാല്‍ സ്ഥാനമേല്‍ക്കും.
2005ല്‍ കത്രീന കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട കാത്‌ലീന്‍ രണ്ടാമത് തെരഞ്ഞെടുക്കപ്പെട്ടില്ല. 2003 ല്‍ ബ്ലാങ്കോ ജിണ്ടാലിനെ പരാജയപ്പെടുത്തിയിരുന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദധാരിയാണ് ഇദ്ദേഹം 1870 നു ശേഷം ലൂസിയാനയില്‍ ഗവര്‍ണറാകുന്ന വെള്ളക്കാരനല്ലാത്ത ആദ്യയാളാന് ജിണ്ടാല്‍.
ജിണ്ടാലിന്‍റെ പിതാവും മാതാവും ഇന്ത്യയില്‍ നിന്നും അമേരിക്കയിലെക്ക് കുടിയേറിയാളാണ്. ജിണ്ടാലിന്‍റെ ആദ്യ പേര് പീയൂഷ് എന്നായിരുന്നു. അഴിമതി നിര്‍ത്തലാക്കുമെന്നും നികുതി കുറയ്‌ക്കുമെന്നും വിദ്യാഭ്യാസത്തെ പ്രോത്‌സഹിപ്പിക്കുന്ന പദ്ധതികള്‍ കൊണ്ടുവരും എന്നിവയായിരുന്നു ആദ്ദേഹത്തിന്‍റെ പ്രധാന വാഗ്‌ദാനങ്ങള്‍.
ലൂസിയാനയിലെ തെരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ടു നേടിയാണ് ജിണ്ടാല്‍ വിജയിച്ചത്. അദ്ദേഹത്തിന്‍റെ തൊട്ടടുത്ത എതിരാളി ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വാള്‍ട്ടര്‍ ബോസ്സോയ്‌ക്ക് 18 ശതമാനം വോട്ട് ലഭിച്ചു. ഡമോക്രാറ്റിന്‍റെ നേതൃത്വത്തില്‍ 2003 ല്‍ തന്നെ പരാജയപ്പെടുത്തി അധികാരമേറ്റ ഗവര്‍ണര്‍ കാതലീന്‍ ബ്ലാങ്കോയ്‌ക്ക് പകരമായി ഇനി ജിണ്ടാല്‍ സ്ഥാനമേല്‍ക്കും.
2005ല്‍ കത്രീന കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട കാത്‌ലീന്‍ രണ്ടാമത് തെരഞ്ഞെടുക്കപ്പെട്ടില്ല. 2003 ല്‍ ബ്ലാങ്കോ ജിണ്ടാലിനെ പരാജയപ്പെടുത്തിയിരുന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദധാരിയാണ് ഇദ്ദേഹം 1870 നു ശേഷം ലൂസിയാനയില്‍ ഗവര്‍ണറാകുന്ന വെള്ളക്കാരനല്ലാത്ത ആദ്യയാളാന് ജിണ്ടാല്‍.
ജിണ്ടാലിന്‍റെ പിതാവും മാതാവും ഇന്ത്യയില്‍ നിന്നും അമേരിക്കയിലെക്ക് കുടിയേറിയാളാണ്. ജിണ്ടാലിന്‍റെ ആദ്യ പേര് പീയൂഷ് എന്നായിരുന്നു. അഴിമതി നിര്‍ത്തലാക്കുമെന്നും നികുതി കുറയ്‌ക്കുമെന്നും വിദ്യാഭ്യാസത്തെ പ്രോത്‌സഹിപ്പിക്കുന്ന പദ്ധതികള്‍ കൊണ്ടുവരും എന്നിവയായിരുന്നു ആദ്ദേഹത്തിന്‍റെ പ്രധാന വാഗ്‌ദാനങ്ങള്‍.
(Source: msn.malayalam)
ബ്രിട്‌നി സ്പീയേഴ്‌സ് തന്നെ താരം
സ്റ്റേജിലായാലും പുറത്തായാലും ബ്രിട്‌നി സ്പീയേഴ്‌സ് തന്നെ താരം. അമേരിക്കയിലും അയര്‍ലണ്ടിലും കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ നെറ്റുമായി ബന്ധപ്പെട്ട് തിരഞ്ഞ പദങ്ങളില്‍ ഒന്ന് ബ്രിട്‌നിയുടെ പേരായായിരുന്നു. അതിനു പിന്നാലെ ഈ ആഴ്ചയും ബ്രിട്‌നിയുമായി ബന്ധപ്പെട്ട വാര്‍ത്ത കൊഴുക്കുകയാണ്. കുടുംബപരമായ പ്രശ്‌നങ്ങളും വിവാദങ്ങളും ഒഴിയാബാധയായി പിന്തുടരുന്ന ബ്രിട്‌നി പുതിയ പ്രശ്‌നത്തിലും പെട്ടു. തന്നെ പൊതിഞ്ഞ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളുടെ പാദത്തില്‍ ബ്രിട്‌നി കാര്‍ കയറ്റുന്ന ദൃശ്യം നെറ്റില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. എന്നിരുന്നാലും ഫോട്ടോഗ്രാഫര്‍ കാലില്‍ ഇട്ടിരുന്ന സോക്സ് മാത്രമേ വാഹനത്തിനടിയില്‍ പെട്ടുള്ളൂ എന്നതിനാല്‍ കാര്യമായ പരുക്കുണ്ടായില്ല.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ബെവര്‍ലി ഹില്‍സിനെ മെഡിക്കല്‍ ബില്‍ഡിംഗില്‍ നിന്നും പുറത്തേക്ക് ഡ്രൈവ് ചെയ്‌തു പോകുമ്പോഴായിരുന്നു സംഭവം. സെലിബ്രിറ്റി വെബ്സൈറ്റായ റ്റി എം ഇസഡ് ഡോട്ട് കോമിന്‍റെ ഫോട്ടോഗ്രാഫര്‍ക്കായിരുന്നു ദുരന്തം നേരിടേണ്ടി വന്നത്. തന്നെ ചുറ്റിയ ഫോട്ടൊ ഗ്രാഫര്‍മാരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നിടെ ഫോട്ടൊ ഗ്രാഫറുടെ പാദത്തില്‍ വണ്ടി കയറുകയായിരുന്നു. ഹോളീവുഡ് ടി വി ഉടന്‍ തന്നെ ഈ സംഭവത്തിന്‍റെ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്‌തു.
തങ്ങള്‍ അയച്ച ഫോട്ടോ ഗ്രാഫറാണെന്ന കാര്യ ടി എം ഇസഡ് ഡോട്ട് കോമും സമ്മതിച്ചു. എന്നാല്‍ പരുക്കു കൂടാതെ രക്ഷപ്പെട്ടതിനാല്‍ ബ്രിട്‌നിക്കെതിരെ നിയമപരമായി നടപടി തേടാനുള്ള നീക്കത്തിനൊന്നും വെബ്സൈറ്റിനു പ്ലാനില്ല. കഴിഞ്ഞിടെ എം ടി വി അവാര്‍ഡ് ദാന ചടങ്ങില്‍ ബ്രിട്ട് നടത്തിയ നൃത്തം നെറ്റിലെങ്ങും ആഘോഷമായിരുന്നു.
(Source: weblokam)
മൂന്നാം മുന്നണി പുനരുജ്ജീവിപ്പിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ആണവകരാറിനെച്ചൊല്ലി കേന്ദ്ര സര്‍ക്കാരും ഇടതുകക്ഷികളും തമ്മിലുള്ള ഭിന്നത തുടരുന്നതിനിടെ മൂന്നാം മുന്നണിക്ക് വീണ്ടും ജീവന്‍ നല്‍കാന്‍ സി പി എം ശ്രമം ആരംഭിച്ചു. ആണവകരാറിനോടുള്ള തങ്ങളുടെ നിലപാടിന് മൂന്നാം മുന്നണിയില്‍ നിന്നും കഴിയുന്നത്ര പിന്തുണ സമാഹരിക്കുകയാണ് സി പി എമ്മിന്‍റെ ലക്‌ഷ്യം. ഇതിന്‍റെ ഭാഗമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗുമായി സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചൊവ്വാഴ്ച ചര്‍ച്ച നടത്തി.അമര്‍സിംഗിന്‍റെ ഡല്‍ഹിയിലുള്ള വസതിയില്‍ നടന്ന കൂടികാഴ്ചയില്‍ സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്‍റ് മുലായം സിംഗ് യാദവും തെലുങ്കുദേശം പ്രസിഡന്‍റ് ചന്ദ്രബാബു നായിഡുവും പങ്കെടുത്തു.
ആണവകരാര്‍ പ്രശ്നത്തില്‍ ഇടതു നയങ്ങളെ പിന്തുണച്ചിരുന്ന യു പി എ ഘടക കക്ഷികളായ എന്‍ സി പിയും ആര്‍ ജെ ഡിയും മലക്കം മറിഞ്ഞ സാഹചര്യത്തിലാണ് പുതിയ നീക്കം. യു എന്‍ പി എ എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന പഴയ മൂന്നാം മുന്നണിയിലെ പ്രമുഖ നേതാക്കളുമായി വരും നാളുകളില്‍ സി പി എം നേതൃത്വം കൂടുതല്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.
(Source: Yahoo.Malayalam)
ആണവകരാര്‍ പ്രശ്നത്തില്‍ ഇടതു നയങ്ങളെ പിന്തുണച്ചിരുന്ന യു പി എ ഘടക കക്ഷികളായ എന്‍ സി പിയും ആര്‍ ജെ ഡിയും മലക്കം മറിഞ്ഞ സാഹചര്യത്തിലാണ് പുതിയ നീക്കം. യു എന്‍ പി എ എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന പഴയ മൂന്നാം മുന്നണിയിലെ പ്രമുഖ നേതാക്കളുമായി വരും നാളുകളില്‍ സി പി എം നേതൃത്വം കൂടുതല്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.
(Source: Yahoo.Malayalam)
Subscribe to:
Posts (Atom)